'ഞാനിത് ഒരു ഷോയ്ക്ക് വേണ്ടിയല്ല പറയുന്നത്. രണ്ടുമണിക്കൂറോളമായി ആളുകള്‍ ഈ ബ്ലോക്കില്‍ പെട്ട് കിടക്കുന്നത്. ഒരു മര്യാദയൊക്കെ വേണ്ടേ. കോണ്‍ഗ്രസുകാരെ നാണം കെടുത്താന്‍ കുറേ വിവരമില്ലാത്തവര്‍ റോഡിലിറങ്ങിയതാണ് കാണുന്നത്. കുഞ്ഞുങ്ങളടക്കമുളള സാധാരണക്കാര്‍ റോഡില്‍ കഷ്ടപ്പെടുകയാണ്
രാഹുല്‍ ഗാന്ധി ഒരുക്കിയ പ്രഭാത വിരുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്ര, എന്‍സിപിയുടെ സുപ്രിയ സുലെ, ശിവസേനയുടെ സഞ്ജയ് റാവത്ത്, ഡിഎംകെയുടെ കനിമൊഴി തുടങ്ങിയ നേതാക്കളുള്‍പ്പെടെ പതിനാല് പ്രതിപക്ഷ കക്ഷികളില്‍ നിന്നുളള എംപിമാര്‍ പങ്കെടുത്തു.
അപ്പോഴേ പറഞ്ഞില്ലേ പദയാത്ര മതിയെന്ന് എന്ന് ഷാഫി പറമ്പില്‍ പറയുന്നതായാണ് വീഡിയോയില്‍ കാണുന്നത്. സഹപ്രവര്‍ത്തകന്‍ ആരുടെ ഐഡിയയാണെന്ന് ചോദിക്കുമ്പോള്‍ തന്റെതാണെന്ന് കൈകൊണ്ട് ആംഗ്യവും കാണിക്കുന്നുണ്ട്.
വാക്‌സിനുവേണ്ടി പ്രതിവർഷം 35000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാർ ചെലവഴിക്കുന്നത്. രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇന്ധന വിലവര്‍ധനയിലൂടെ സമാഹരിക്കുന്ന പണം ക്ഷേമപദ്ധതികള്‍ക്കാണ് കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതെന്ന് ധർമ്മേന്ദ്ര പ്രധാൻ മാധ്യമങ്ങളോട് പറഞ്ഞു
പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധമാണ് വിജയ് സൈക്കിളില്‍ വന്ന് നടത്തിയതെന്നും എ.ഐ.എ.ഡി.എം.കെ ബിജെപി സഖ്യത്തിനെതിരായ പ്രതിഷേധമാണ് നടത്തിയതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.
കൊച്ചിയിൽ പെട്രോളിന് 83.99 രൂപയും ഡീസൽ 78.01 രൂപയുമാണ് ഒരുലിറ്ററിന്റെ ഇന്നത്തെ വില. സംസ്ഥാനത്ത് പലയിടത്തും പെട്രോൾവില 85 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 2.70 രൂപയും ഡീസലിന് 3.63 രൂപയുമാണ് കൂടിയത്.
പെട്രോളിന് 62 ഉം ഡീസലിന് 61 ഉം പൈസയാണ് എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്
അന്താരാഷ്ട്ര മാർക്കറ്റിൽ 20 ഡോളർ വരെയായി വില കുറഞ്ഞപ്പോൾ ഇന്ത്യയിൽ ഇന്ധനവിലയിൽ കുറവ് വരുത്താൻ തയ്യാറായില്ലായെന്ന് മാത്രമല്ല കേന്ദ്രത്തീരുവകൾ വർധിപ്പിച്ച് വില വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.കോവിഡു ദുരിതകാലത്ത് പോലും പെട്രോളിൻ്റെയും ഡീസലിൻ്റെയും തീരുവ ഭീകരമായി കൂട്ടിയ കരുണാരഹിതമായ ഭീകര വാഴ്ച.....മാർച്ച് മാസത്തിന് ശേഷം പെട്രോളിൻ്റെ തീരുവ 13 രൂപയും ഡീസലിൻ്റെ തീരുവ 16 രൂപയുമാണ് കൂട്ടിയത്
പെട്രോളിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് ഇന്ന് കൂട്ടിയത്
ഉല്പന്നങ്ങളുടെ വില കുത്തനെയിടിഞ്ഞതിനെ തുടര്‍ന്ന് കടക്കെണിയില്‍ പെട്ട കര്‍ഷകര്‍ ,തങ്ങളുടെ കയ്യില്‍ ബാക്കിവന്ന ഫ്യുറിഡാന്‍ എടുത്തടിച്ച് സ്വയംഹത്യ ചെയ്താലും കുഴപ്പമില്ല അവര്‍ക്ക് സബ്സിഡി കൊടുക്കരുത് എന്നുവാദിച്ച സാമ്പത്തിക ശാസ്ത്രകാരന്മാരുടെ കുരുത്മുള്ള മക്കളാണ് എല്ലാം വിപണിക്ക് വിട്ടു കൊടുക്കണം എന്ന് വാദിച്ചത്. വിപണിയില്‍ ലഭിക്കുന്ന എല്ലാ നന്മകളും രാജ്യത്തെ ഓരോ പൌരനും ലഭിക്കണമെങ്കില്‍ ഓയില്‍ പൂള്‍ അടക്കമുള്ള സംരക്ഷണ നടപടികള്‍ നിര്‍ത്തുകയാണ് വേണ്ടത് എന്നായിരുന്നു അന്നത്തെ ഇവരുടെ വാദം
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അന്താരാഷ്‌ട്ര വിപണിയിലെ ക്രൂഡോയില്‍ വിലക്കുറവിന്‍റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് കേന്ദ്രം ശ്രമിക്കേണ്ടിയിരുന്നത് എന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
2014-നു ശേഷം പതിനൊന്നു തവണയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. മോദി അധികാരമേല്‍ക്കുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 9.5 രൂപയായിരുന്നു തീരുവയെങ്കില്‍ ഇന്നത് 23 രൂപയാണ്.